ഭിക്ഷാടനവും അനധികൃത കച്ചവടവും; ദുബൈയിൽ 2100 പേർ അറസ്റ്റിൽ
സ്വന്തം പ്രതിനിധി
414 പേരെ കുടുക്കിയത് പൊലീസ് ഐ എന്ന മൊബൈൽ ആപ്ലിക്കേഷനാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കാനുള്ള സംവിധാനമാണിത്. യാചകരെയും അനധികൃത കച്ചവടക്കാരെയും ഒഴിവാക്കാൻ കർശന നടപടികളാണ് ദുബൈ പൊലീസ് സ്വീകരിക്കുന്നത്
ദുബൈ: ദുബൈയിൽ ഭിക്ഷാടനവും അനധികൃത തെരുവ് കച്ചവടവും നടത്തിയതിന് അടുത്തിടെ പിടിയിലായത് 2100 പേർ. കഴിഞ്ഞ ആറുമാസത്തിനിടെ പിടിയിലായവരുടെ കണക്കാണ് ദുബൈ പൊലീസ് പുറത്തുവിട്ടത്. ഇക്കാലയളവിൽ 796 യാചകർ അറസ്റ്റിലായപ്പോൾ 1,287 അനധികൃത തെരുവ് കച്ചവടക്കാരും പിടിയിലായി.
ഇതിൽ 414 പേരെ കുടുക്കിയത് പൊലീസ് ഐ എന്ന മൊബൈൽ ആപ്ലിക്കേഷനാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കാനുള്ള സംവിധാനമാണിത്. യാചകരെയും അനധികൃത കച്ചവടക്കാരെയും ഒഴിവാക്കാൻ കർശന നടപടികളാണ് ദുബൈ പൊലീസ് സ്വീകരിക്കുന്നത്.
പൊതു സുരക്ഷക്ക് ഭീഷണിയായതിനാൽ ഭിക്ഷാടനം യു.എ.ഇയിൽ നിയമവിരുദ്ധമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ദരിദ്രരെ സഹായിക്കാൻ ഔദ്യോഗിക ചാരിറ്റബിൾ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാൻ പ്രവർത്തിക്കുന്ന പൊലീസ് ഐ ആപ്പ് വഴി ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 12,000 റിപ്പോർട്ടുകൾ ലഭിച്ചതായും ദുബൈ പൊലീസ് അറിയിച്ചു.
സന്തോഷ് ട്രോഫി അടുത്ത വർഷം മുതൽ സൗദി അറേബ്യയിൽ
October 07 2022നോമ്പുതുറ സമയമായാൽ പീരങ്കി വെടിമുഴക്കും
March 30 2023പറന്ന് കാഴ്ചകൾ കാണാൻ കൂറ്റൻ ബലൂൺ
October 20 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.