പ്രളയക്കെടുതി: വീടൊഴിയേണ്ടി വന്ന കുടുംബങ്ങൾക്ക് 50,000 ദിർഹം
Truetoc News Desk
◼️ഷാർജ ഭരണാധികാരിയാണ് പ്രഖ്യാപനം നടത്തിയത്
ദുബൈ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടൊഴിയേണ്ടി വന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. പ്രളയത്തിൽ വീടൊഴിഞ്ഞ് ഹോട്ടലുകളിലും താൽകാലിക കേന്ദ്രങ്ങളിലും താമസിപ്പിച്ചവർക്കാണ് 50,000ദിർഹം വീതം സഹായം കൈമാറാൻ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദുരിത ബാധിതരുടെ വീടുകളിലേക്കുള്ള മടക്കം എളുപ്പമാക്കുന്നതിനാണ് സഹായം നൽകുന്നത്. ഷാർജ സാമൂഹിക സേവന വകുപ്പ് മേധാവി അഫാഫ് അൽ മർറിയാണ് പ്രഖ്യാപനം സംബന്ധിച്ച് അറിയിച്ചത്.
എമിറേറ്റിലെ 65കുടുംബങ്ങൾക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്. ഷാർജയിലെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തിരുന്നെങ്കിലും കൽബയിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങളുണ്ടായത്. കടകൾ, വീടുകൾ, വാഹനങ്ങൾ എന്നിവ തകർന്ന് ലക്ഷങ്ങളുടെ നഷ്മാണുണ്ടായത്. ശൈഖ് സുൽത്താന്‍റെ പ്രഖ്യാപനം ഇവിടെ വീടു തകർന്നവർക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്. ഫുജൈറയിലും റാസൽഖൈമയിലും അധികൃതർ നഷ്ടങ്ങളുഷ്കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.